ഫ്രൂട്ട്സും, ജ്യൂസുമെല്ലാം കഴിച്ച് നോമ്പമുറിക്കുബോൾ വർക്ഷങ്ങൾക്ക് മുന്നത്തെ ഒരോർമ്മ വന്നു. അന്ന് ഞങ്ങൾ തറവാട്ടിലായിരുന്നു. ഉപ്പയുടെ സഹോദരനും ഭാര്യയും അവരുടെ ഒരു മകളും പിന്നെ ഉമ്മയും അനിയനും വല്യുമ്മയും (ഉപ്പയുടെ ഉമ്മ) പിന്നെ ഞാനും ഇതായിരുന്നു അന്നു വീട്ടിലുണ്ടായിരുന്നവർ. ഉപ്പയെ അപൂർവ്വമായെ നോമ്പിനു നാട്ടിൽ കിട്ടാറൊള്ളൂ.
നോമ്പു തുറക്കാൻ വല്യുമ്മാക്ക് ചീരാകഞ്ഞി നിർബന്ധമാണ്. ഫ്രൂട്സോ മറ്റൊന്നും ഇല്ലങ്കിലും ചീരാകഞ്ഞി വേണം. അന്നു വീട്ടിനുചുറ്റുമുള്ള മാവുകളിൽ നിറയേ മാങ്ങയുണ്ടാകുമായിരുന്നു. നോമ്പുകാലത്തേക്ക് വേണ്ടി മാങ്ങ പറിച്ച് വലിയ ഭരണിയിൽ ഉപ്പിലിടുമായിരുന്നു. ഉപ്പിലിടുക എന്നുപറഞ്ഞാൽ മനസ്സിലായില്ലേ? മാങ്ങ പുഴുങ്ങി വലിയ ഭരണിയിൽ ഉപ്പും വെള്ളവും ചേത്ത് കേടുകൂടാതെ സൂക്ഷിക്കുന്നതാണ്. നോമ്പ് തുറന്നു കഴിഞ്ഞാൽ ഉടനെ ചിരാക്കഞ്ഞി ഏല്ലാവർക്കും വിളമ്പും. അതിലേക്ക് ഉപ്പിലിട്ടമാങ്ങ അന്നത്തെ മീൻ കറിയിൽ ഉടച്ചുകലക്കിയതും ഹാ...എന്താടേസ്റ്റ്. ഇന്ന് അതൊന്നും കിട്ടാനുമില്ല. പാവം വല്യുമ്മ മരിച്ചുപോയി. അള്ളാഹു അവരുടെ കബറിടം വിശാലമാക്കി കൊടുക്കെട്ടെ, അവരുടെ ദോഷങ്ങളെ പൊറുത്തു കൊടുക്കുമാറാകട്ടെ, അവരേയും നമ്മേയും ജന്നാത്തുൽ ഫിദൗസിൽ ഒരുമിച്ചു കൂട്ടെട്ടേ ആമീൻ
No comments:
Post a Comment