കുട്ടികാലത്തെ ഓർമ്മകളിലൂടെ കടന്നു പോയപ്പോൾ പടൊരിക്കൽ കേട്ടുമറന്ന ഒരു കഥ മനസ്സിൽ ഓർമ്മവന്നു. അത് നിങ്ങൾക്കായി സമർപ്പിക്കുന്നു
നാട്ടിലെ പ്രമാണിയായിരുന്ന സൈതാലിക്ക ഒരു ദിവസം പട്ടണത്തിൽ നിന്നും വരികയായിരുന്നു. ബസ്സ് ഇറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട് സൈദാലിക്കാക്കു വീട്ടിൽ എത്താൻ. നടന്നു വരുന്നതിനിടക്ക് വഴിക്കടുത്തുളള വീട്ടിൽ രണ്ടു സ്‌ത്രീകൾ നെല്ല് കുതുനുണ്ടായിരുന്നു
ഇന്നത്തെ പോലെ സൂപ്പർ മാർക്കറ്റിൽ നിന്ന് അരിച്ചാക്കോ നെല്ല് മില്ലിൽ കൊണ്ട്പോയി അരിയക്കിയോ അല്ല പകരം പാടത്തു കൃഷി ചെയ്തു ഉണ്ടാക്കിയ നെല്ല് പുഴുങ്ങി ഉണക്കി ഉരലിൽ ഇട്ടു ഇടിച്ചു അരിയാക്കി അതുകൊണ്ടാ ചോർ ഉണ്ടാക്കിയിരുന്നത്
സൈതാലിക്ക അവരെ ശ്രദ്ധിച്ചു. അവർ നെല്ല് കുതുന്നതോടൊപ്പം ഒരു പ്രത്യേക ശബ്ദം പുറപ്പെടിക്കുന്നുണ്ട്. അതെന്തനെന്നറിയാൻ അവരുടെ അടുത്തേക്ക് ചെന്നു. നിങ്ങൾ എന്തിനാ നെല്ല് കുതുന്നതോടൊപ്പം ശ്ശ് ... ശ്ശ് .. എന്ന് പറയുന്നത് എന്ന് ചോദിച്ചു.
ഇയാൾ ഇതുവരെ നെല്ല് കുത്തുന്നതും മറ്റും കണ്ടിട്ടില്ല എന്ന് അവർക്ക് മനസിലായി. തൽക്കാലം ഇയാളെ ഒന്ന് പറ്റിക്കാം എന്ന് കരുതി ഒരു സ്ത്രീ പറഞ്ഞു അത് നാഴി നെല്ല് ഇട്ടു കുത്തിയാൽ ഇരുന്നാഴി അരി ഉണ്ടാവാൻ ഉളള ഒരു വിദ്യയാണ്.
നമ്മടെ ബീടര് ബീബാതുവിനെ ഒന്ന് സോപ്പ് ഇടാനുളള ഒരു വഴി കൂടിയ ഇത് എന്ന് കരുതി സൈദാലിക്ക കേട്ടത് പാതി കേള്ക്കാത്തത് പാതി വേഗം അവിടെനിന്നു വീട്ടിലേക്ക് നടന്നു.
സൈതാലിക്ക ക് മറവി കൂടുതൽ ആയതിനാൽ ശ്ശ്... ശ്ശ്... ശബ്ദം പറഞ്ഞുകൊണ്ട് നടന്നു. പോകുന്ന വഴിയിൽ ഒരു തോട് കടക്കാനുണ്ട്. തോടിനു ഒരു ഒറ്റതടികൊണ്ടാ പാലം ഇട്ടിരിക്കുന്നത്. സൈതാലിക്ക പകുതി പാലം കടന്നു കഴിഞ്ഞപ്പോൾ മറുപാകതുനിന്നും ഒരു നായ ഓടിവന്നു സൈതാലിക്ക യെ തട്ടിയിട്ട് പോയി. പാലത്തിൽ നിന്നും വീഴുന്നതിൽ മൂപരുടെ അടുത്തുനിന്നും ശ്ശ് ... ശ്ശ് .. ശബ്ദതിനുപകാരം പടച്ചവനേ കാക്ക് എന്നായി.
അവസാനം കൊതിപിടിച്ചു കരകയറിയ സൈതാലിക്ക യുടെ വസ്ത്രങ്ങൾ ചെളിയും മറ്റും ആയിരുന്നു. അങ്ങിനെ വീട്ടിൽ എത്തിയ സൈദാലിക്ക ഭാര്യ ബീപതുവിനെ വിളിച്ചു. എടി ബീപാത്തൂ ... ബീപാത്തൂ ...
ബീപാത്തു വന്നു സൈതാലിക്ക ക്കയെ കണ്ടു ദേഷ്യം പിടിച്ചു. സൈതാലിക്ക പറഞ്ഞു നീ ചൂടവലേ ഒരു നാഴി നെല്ല് കുത്തുമ്പോൾ ഇരുന്നാഴി ആവുന്ന ഒരു വിദ്യ ആ തോട്ടിൽ പോയടി എന്ന്.
ബീപാത്തു വേഗം കേട്ടിയോനെയും വിളിച്ചു തോട്ടിലേക്ക് ഓടി. സൈതാലിക്ക പറയുന്നത് ഒന്നും ചെവികൊല്ലാതെ അദേഹത്തെയും തോട്ടിലേക്ക് തളളിയിട്ടു. സഹികെട്ട് സൈതാലിക്ക ഒരു നെടുവീർപ്പിട്ടു തരിച്ചു ശ്വാസം എടുതപ്പോൾ അറിയാതെ ആ ശ്ശ് .. ശബ്ദം വന്നു. കിട്ടി ബീപാത്തു കിട്ടി എന്ന് പറഞ്ഞ സൈതാലിക്കയുടെ അടുത്തേക്ക് ബീപാത്തു വന്നു ചോദിച്ചു.
മറുപടി കേട്ട ബീപാത്തു രണ്ടു ചവിട്ടു വെച്ചുകൊടുത്തു കൊണ്ട് പറഞ്ഞു ഈ വിദ്യയാ നിങ്ങൾ പറഞ്ഞത് മനുഷ്യൻറെ നേരവും പോയി വസ്ത്രതിലെല്ലാം ചളിയായത് മിച്ചം എന്നിട്ട് തോട്ടിൽ നിന്നും കൊറച്ചു ചളി വരി തലയിൽ പൊതിഞ്ഞു തല കാറ്റു കൊള്ളിക്കണ്ട എന്ന് പറഞ്ഞു
കടപ്പാട് ഗഫൂർ മാസ്റ്റർ നവോദയ കോളേജ്
No comments:
Post a Comment